കുന്നുകാലികളിലെ ദുശ്ശീലങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും

സാഹചര്യങ്ങള്‍ മൂലമാണ് ഒട്ടുമിക്ക കാലികളും ദുശ്ശീലങ്ങള്‍ക്കടിമപ്പെടുന്നത്. പ്രധാനമായും അഞ്ച് കാരണങ്ങള്‍കൊണ്ടാണ് ദുശ്ശീലങ്ങള്‍ വളരുത്.

  • ആവശ്യത്തിലധികം ആഹാരം നല്‍കല്‍
  • ശരിയായ വ്യായാമത്തിന്റെ അഭാവം
  • ഉരുക്കളെ അനാവശ്യമായി ശല്യപ്പെടുത്തല്‍
  • ഉരുക്കളെ ഭയപ്പെടുത്തല്‍ അല്ലെങ്കില്‍ സ്‌നേഹമില്ലാതെ പെരുമാറല്‍
  • വിരസത

ദുശീലങ്ങളും അവയ്ക്കുള്ള നിവാരണ മാര്‍ഗ്ഗങ്ങളും ഏതൊക്കെയെന്ന് നോക്കാം

തൊഴിക്കുക

തൊഴിക്കുന്ന കറവമാടുകള്‍ കര്‍ഷകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇവയെ നിയന്ത്രിച്ചു നിര്‍ത്തി പാല്‍ മുഴുവന്‍ കറന്നെടുക്കാന്‍ ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. എട്ടിന്റെ ആകൃതിയില്‍ പിന്‍കാല്‍ മുട്ടിനു മുകളിലായി ഒരു കയര്‍ കൊണ്ട് കെട്ടാവുതാണ്. അല്ലെങ്കില്‍ കയറിന്റെ ഒരറ്റം കാലിന്റെ മുട്ടിന് മുകളില്‍ കെട്ടിയതിന് ശേഷം മറ്റേയറ്റം ഏതെങ്കിലുമൊരു തൂണിനോടോ ഭിത്തിയിലുള്ള കൊളുത്തിനോടോ ചേര്‍ത്ത് കെട്ടുന്നത് വഴിയും തൊഴി ഒഴിവാക്കാം. ചെറിയ തോതിലുള്ള തൊഴി മാത്രമേ ഉള്ളൂവെങ്കില്‍ വാലിന്റെ അറ്റം കാലിനടിയിലൂടെയെടുത്ത് കാല്‍മുട്ടിനെ ചുറ്റിവലിച്ച് പിടിക്കാം. വാലിന്റെ ചുവടറ്റം മുകളിലേക്ക് വലിച്ച് പിടിക്കുതും തൊഴി ഒഴിവാക്കാനുള്ള ഒരു ലളിത മാര്‍ഗ്ഗമാണ്. ഈയിടെയായി ആന്റി കൗ കിക്കര്‍ എ ഉപകരണവും ഉപയോഗിച്ചു വരുുണ്ട്.

സ്വയം പാല്‍ കുടിക്കുക

കറവപ്പശുക്കളിലാണ് ഈ ദുശ്ശീലം കണ്ടു വരുത്. പ്രസവ ശേഷം പാലുല്പാദനത്തിന്റെ ആദ്യ ഘട്ടത്തില്‍ അകിടില്‍ പാല്‍ നിറയുതിന്റെ ഫലമായി വിങ്ങല്‍ അനുഭവപ്പെടാം. ഇതുമൂലം ഒരു അകിട് നക്കുവാനിടയാകുകയും ക്രമേണ മുലഞെട്ട് വലിച്ചു കുടിക്കുകയും ചെയ്യും. ചില പശുക്കള്‍ സമീപത്ത് നില്‍ക്കു പശുക്കളുടെ അകിടില്‍നിന്നും പാല്‍ കുടിക്കാറുണ്ട്. കര്‍ഷകന് സാമ്പത്തിക നഷ്ടം വരുത്തുന്ന ദുശ്ശീലമാണ് പശുക്കളുടെ പാല്‍കുടി. അലുമിനിയം കൊണ്ടുള്ള ഒരു ഷീല്‍ഡ് ഉപയോഗിച്ച് ഈ ദുശ്ശീലം തടയാം. ഷീല്‍ഡിന്റെ അറ്റത്തെ സ്പ്രിങ്ങ് ഘടിപ്പിച്ചിട്ടുള്ള മൊട്ടുകള്‍ പശുവിന്റെ നാസാദ്വാരങ്ങളില്‍ ഘടിപ്പിക്കാനാകും. മറ്റു ഭാഗങ്ങള്‍ ചുണ്ടുകളുടെ മുന്‍ഭാഗത്തെ ആവരണം ചെയ്തിരിക്കും. അങ്ങനെ പശു മുലകുടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വായും മുലയും കൂട്ടിമുട്ടാതെയിരിക്കും. ചെറിയ കമ്പുകളോ വാരിക്കഷ്ണങ്ങളോ കയറുപയോഗിച്ച് ബന്ധിച്ചതിനുശേഷം കഴുത്തില്‍ സ്ഥാപിച്ചാല്‍ സ്വയമേയുള്ള പാല്‍കുടി നിയന്ത്രിക്കാവുതാണ്.

കുത്തുന്ന ശീലം

കന്നുകലികളുടെ കുത്തുമൂലം അവയെ പരിചരിക്കുവര്‍ക്കും, കറവക്കാര്‍ക്കും മറ്റും മാരകമായ മുറിവുണ്ടാകാറുണ്ട്. ജനിച്ച് ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ കൊമ്പിന്റെ മൊട്ടുകള്‍ നശിപ്പിച്ചു കളയാം. മൂക്കുകയറിട്ടാല്‍ കുത്തു ശീലം ഒരു പരിധിവരെ നിയന്ത്രിക്കാം.

മൂത്രം കുടിക്കല്‍

കിടാക്കളുടെ മൂത്രം തള്ളപ്പശുക്കള്‍ ചിലപ്പോള്‍ കുടിക്കാറുണ്ട്. ചില കാലികള്‍ മറ്റു കാലികളുടെ മൂത്രം നേരിട്ടും തറയില്‍ നിന്നും നക്കിക്കുടിക്കാറുണ്ട്. മൂത്രത്തിലടങ്ങിയിരിക്കു ലവണാംശമായിരിക്കാം ഇതിനു പിന്നിലെ പ്രേരകശക്തി. ധാതുലവണങ്ങള്‍ തീറ്റയില്‍ ചേര്‍ത്തു നല്‍കുതിലൂടെ ഈ ദുശ്ശീലം നിയന്ത്രിക്കാവുതാണ്.

കരച്ചില്‍

കിടാവിനെ തള്ളപ്പശുവിന്റെ സമീപത്തു നിന്നും മാറ്റി നിര്‍ത്താതെ കാണാന്‍ പറ്റു സ്ഥലത്ത് കെട്ടിയിടുന്നതിലൂടെ തള്ളപ്പശുവിന്റെ ഇടവിടാതെയുള്ള കരച്ചില്‍ ഒഴിവാക്കാനാകും. മദി ലക്ഷണങ്ങള്‍ അവസാനിക്കുതോടു കൂടി കരച്ചിലും നിന്നുകൊള്ളും.

പാല്‍ ചുരത്താതിരിക്കല്‍

തൊഴുത്തു മാറ്റി കെട്ടുമ്പോഴോ, പുതിയ കറവക്കാരന്‍ കറക്കുമ്പോഴോ, ദിനചര്യയില്‍ വ്യത്യാസം വരുമ്പോഴോ ചില ഉരുക്കള്‍ പാല്‍ ചുരത്താന്‍ മടി കാണിക്കാറുണ്ട്. ചിലവ മനപ്പൂര്‍വ്വം അകിടില്‍ പാല്‍ പിടിച്ചു നിര്‍ത്താറുണ്ട്. കറവ സമയത്ത് ഉരുവിനെ ഭയപ്പെടുത്തു ഏതൊരു പ്രവൃത്തിയും കറവയെ പ്രതികൂലമായി ബാധിക്കുന്നു. കറവ സമയത്ത് തീറ്റ വസ്തുക്കള്‍ കുഴച്ചു നല്‍കുക, കിടാവിനെ തള്ളപ്പശുവിന്റെ തലയ്ക്കല്‍ കെട്ടി നിര്‍ത്തുക, ഉരുവിന്റെ ദേഹത്ത് സൗമ്യമായി തലോടുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെ പാല്‍ ചുരത്തല്‍ പ്രക്രീയ സുഗമമാക്കാം.

മണ്ണു തിന്നല്‍

കന്നുകുട്ടികളില്‍ വിരബധയുടെ ലക്ഷണമായി ഈ ദുശ്ശീലത്തെ കാണാം. യഥാസമയത്ത് വിരമരുന്ന് നല്‍കുതിലൂടെ ഈ ദുശ്ശീലം ഒഴിവാക്കാം. പശുക്കളില്‍ ഫോസ്ഫറസ് മുതലായ ധാതുക്കളുടെ കുറവ് മൂലവും മണ്ണുതീറ്റ, തടി നക്കല്‍ മുതലായ ദുശ്ശീലങ്ങള്‍ കാണാറുണ്ട്. ധതുലവണ മിശ്രിതം പതിവായി കൊടുത്താല്‍ ഇത് ഒഴിവാക്കാം.

കിടാക്കളുടെ സംരക്ഷണം

ഇത്തെ കിടാക്കളാണ് നാളത്തെ പശുക്കള്‍ എന്ന വസ്തുത മനസ്സിലാക്കി വേണം കിടാക്കളെ പരിചരിക്കേണ്ടത്. കിടാക്കളുടെ ജനനം മുതലുള്ള ആദ്യത്തെ ആറുമാസക്കാലം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഘട്ടമാണ്. ഉയര്‍ന്ന തോതില്‍ പോഷക വസ്തുക്കള്‍ നല്‍കുന്നത് വളരെ വേഗത്തില്‍ പ്രായപൂര്‍ത്തിയെത്തുവാന്‍ കിടാക്കളെ സഹായിക്കുന്നു. അങ്ങനെ അവയില്‍ നിന്നുള്ള ആദായവും കുറഞ്ഞ സമയംകൊണ്ട് കര്‍ഷകന് ലഭിക്കുന്നു.

തളളപ്പശുവിന്റെ ഗര്‍ഭകാല സംരക്ഷണം കിടാവിന്റെ ആരോഗ്യത്തെയും ജനനസമയത്തുള്ള ശരീരതൂക്കത്തെയും സ്വാധീനിക്കുന്നു. വളരെ കുറഞ്ഞ മരണനിരക്കോടുകൂടി ഏറ്റവും കുറഞ്ഞ സമയംകൊണ്ട് കിടാക്കള്‍ പ്രായപൂര്‍ത്തി എത്തുതിലാണ് ക്ഷീരവ്യവസായത്തിന്റെ വിജയം നിലകൊള്ളുത്.

ഡോ. ദീപക് ചന്ദ്രന്‍

റിസര്‍ച്ച് അസിസ്റ്റന്റ് യൂണിവേഴ്‌സിറ്റി ഗോട്ട് ആന്റ് ഷീപ്പ് ഫാം കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി ഫോണ്‍ : 9400723398