വിപണി വിലയിലെ ചാഞ്ചാട്ടത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ഹരിയാന സർക്കാർ; വിലയിടിവു മൂലമുള്ള നഷ്ടം സർക്കാർ നികത്തും

വിപണി വിലയിലെ ചാഞ്ചാട്ടത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ഹരിയാന സർക്കാർ; വിലയിടിവു മൂലമുള്ള നഷ്ടം സർക്കാർ നികത്തും. ജനുവരിയിൽ ഭവന്തർ ഭർപായ് യോജയയിൽ രജിസ്റ്റർ ചെയ്ത കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കമ്പോളത്തിൽ നിന്ന് ഉൽപാദനച്ചെലവുകൾ പോലും വീണ്ടെടുക്കാൻ കഴിയാത്ത കർഷർക്ക് കുറവുള്ള തുക സർക്കാർ നൽകുന്ന പദ്ധതിയാണിത്.

വിപണി വിലയും ഉൽപ്പാദനച്ചെലവും തമ്മിലുള്ള വ്യത്യാസം കണക്കാക്കി നഷ്ടം സംഭവിച്ച കർഷകർക്ക് ആ തുക നൽകാമെന്ന് പദ്ധതിപ്രകാരം ഹരിയാന സർക്കാർ വാഗ്ദാനം ചെയ്യുന്നു. വിപണി വിലയിലെ ചാഞ്ചാട്ടം മൂല ഉൽപ്പാദനച്ചെലവു പോലും ലഭിക്കാതെ നട്ടംതിരിയുന്ന കർഷകർക്ക് ഒരു കൈത്താങ്ങാകും ഈ പദ്ധതിയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

[amazon_link asins=’B014R5M7MC’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’0a8c6844-3118-11e8-9907-5bb1208192e2′]

നിതി ആയോഗ് ആവിഷ്ക്കരിച്ച ഈ പദ്ധതി നേരത്തെ മഹാരാഷ്ട്രാ സർക്കാരും നടപ്പിലാക്കിയിരുന്നു. മദ്ധ്യപ്രദേശിലെ ഭവന്തർ ഭർപായ് യോജനയുടെ ആദ്യഘട്ടത്തിൽ ഏഴ് എണ്ണവിത്തുകളും പയറുവർഗങ്ങളുമാണ് ഉൾപ്പെടുത്തിയിരുന്നത്. കേന്ദ്രം മിനിമം സപ്പോർട്ട് നിരക്ക് നിശ്ചയിച്ച ഇനങ്ങളായിരുന്നു ഇവ.

കേന്ദ്രം 23 വിളകൾക്ക് മിനിമം സപ്പോർട്ട് നിരക്ക് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഗോതമ്പും അരിയും മാത്രമാണ് പാതിവായി ഈ നിരക്കുകൾ പ്രകാരം സംഭരിക്കുന്നത്. കൂടാതെ പയറുവർഗങ്ങളും ഇടക്കിടെ സംഭരിക്കുന്നുൺയ്യ്. ഈ പ്രതിസന്ധി പരിഹരിക്കാൻ മധ്യപ്രദേശ് സർക്കാർ കൊണ്ടുവന്ന ഭവന്തർ ഭർപായ് യോജനയാണ് ഹരിയാന സർക്കാരും ഏറ്റെടുത്തത്.

മദ്ധ്യപ്രദേശ് സർക്കാരിൻ നിന്ന് വ്യത്യസ്താമായി തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, കോളിഫ്ളവർ എന്നീ ഉത്പന്നങ്ങളാണ് ഹരിയാന സർക്കാർ ഭവന്തർ ഭർപായ് യോജനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നിലവിൽ ഗോതമ്പും അരിയും കൃഷി ചെയ്യുന്ന കർഷകരെ പച്ചക്കറി കൃഷിയിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഹരിയാന സർക്കാർ ലക്ഷ്യമിടുന്നു.

Also Read: പുതിയ വിപണി സാധ്യതകൾ തുറക്കുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയ്ക്ക് പ്രചാരമേറുന്നു

Image: pixabay.com