ഉപ്പിലിടാനും മാമ്പഴപുളിശേരിക്കും ചന്ത്രക്കാരൻ അവസാന വാക്ക്! വംശനാശത്തിന്റെ വക്കിൽനിന്നും ചന്ത്രക്കാരൻ മാവ് തിരിച്ചുവരുന്നു

ഉപ്പിലിടാനും മാമ്പഴപുളിശേരിക്കും ചന്ത്രക്കാരൻ അവസാന വാക്ക്! വംശനാശത്തിന്റെ വക്കിൽനിന്നും ചന്ത്രക്കാരൻ മാവ് തിരിച്ചുവരുന്നു. പഴുത്താൽ ചന്ത്രക്കാരന്റെ മണവും മധുരവും മറ്റേതു മാങ്ങയിനത്തേയും കടത്തിവെട്ടുമെന്ന് പഴമക്കാർ പറയും. വിപണിയിലും ചന്ത്രക്കാരന്റെ നിലയും വിലയും ഒന്നു വേറെതന്നെ. കേരളത്തിന്റെ നാടൻ മാങ്ങകളിൽ ഏറ്റവും വില ലഭിക്കുന്ന ചന്ത്രക്കാരൻ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്.

ആവശ്യക്കാരേറെയുള്ള ചന്ത്രക്കാരനെ വംശനാശം വരാതെ വരുംതലമുറയ്ക്കു കൈമാറുകയെന്ന ഒരു സംഘം കർഷകരുടെ ആഗ്രഹമാണ് ഇക്കാര്യത്തിൽ തുണയായത്. ചാരനിറം കലർന്ന ചന്ത്രക്കാരൻ മാങ്ങയ്ക്ക് വലുപ്പവും നിറവും മാംസള ഭാഗവും കുറവാണെങ്കിലും കുലകളായി നല്ല വിളവ് ലഭിക്കുന്നു. ഗ്രാഫ്റ്റ് ചെയ്ത ഇനമാണെങ്കിൽ ചുവട്ടിൽനിന്നുതന്നെ വശങ്ങളിലേക്ക് ശിഖരങ്ങൾ വളരുകയാണ് പതിവ്.

പരമാവധി പത്തടി ഉയരമെത്തുമ്പോൾ ഉയരം കൂടാതിരിക്കാൻ കമ്പുകോതുന്നത് നല്ലതാണ്. അതിസാന്ദ്രതാ രീതിയിൽ വളർത്തുമ്പോൾ മാവുകൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കുന്നതും വളർച്ചയെ സഹായിക്കും. വർഷത്തിൽ രണ്ടുതവണ ജൈവവളം നൽകണം. ഈ മാങ്ങാ സീസണിൽ വഴിയോരങ്ങൾ കീഴ്ടടക്കിയതും അന്യസംസ്ഥാന മാമ്പഴങ്ങളെ പിന്തള്ളിയ ചന്ത്രക്കാരൻ അടക്കമുള്ള നാടൻ മാങ്ങകൾ തന്നെ.

Also Read: കൂർക്ക കൃഷി ചെയ്യാൻ ചില പൊടിക്കൈകൾ; ജൈവ കൃഷിയ്ക്ക് അനുയോജ്യം, ഒപ്പം പോഷക സമൃദ്ധവും

Image: pixabay.com