മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന പേവിഷബാധ

മൃഗങ്ങളെയും മനുഷ്യരെയും ഒരേപോലെ ബാധിക്കുന്ന മാരകവും ഭയാനകവുമായ രോഗമാണ് പേവിഷബാധ (rabies) വന്യമൃഗങ്ങളിലൂടെയും കുറുക്കന്‍, ചെന്നായ വവ്വാലുകള്‍ എന്നിവയിലൂടെയും പേവിഷബാധ പകരാറുണ്ടെങ്കിലും കേരളത്തില്‍ രോഗം പരത്തുന്നതില്‍ തെരുവുനായ്ക്കളാണ് മുന്നില്‍. തെരുവു നായ്ക്കളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് പേവിഷബാധ വൈറസ്സുകള്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലുമെത്തുന്നത്.

പേവിഷബാധ നിയന്ത്രിക്കാന്‍ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുവാനുള്ള നടപടിക്രമങ്ങള്‍ ശൈശവദശയിലാണ്. മുന്‍കാലങ്ങളില്‍ തെരുവുനായ്ക്കളിലൂടെയുള്ള പേവിഷബാധ പകരുന്നത് തടയാനായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് പേവിഷബാധ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ആണ്‍ നായയും പെണ്‍ നായയും തുടര്‍പ്രജനനത്തിലൂടെ വംശവര്‍ദ്ധനവ് നടത്തിയാല്‍ 6 വര്‍ഷമാകുമ്പഴേക്കും ഏതാണ്ട് 64,000 നായ്ക്കുട്ടികളുണ്ടാകുമെന്നാണ് കണക്ക്. ആയതിനാല്‍ തെരുവു നായ്ക്കളുടെ എണ്ണം കുറയ്ക്കാനായി അവയെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക എന്നതാണ് ഏറ്റവും ഉചിതം. മാത്രമല്ല ജന്തുദ്രോഹ നിവാരണ ആക്ട് അനുസരിച്ച് തെരുവു നായ്ക്കളെ കൊന്നൊടുക്കുന്നത് ശിക്ഷാര്‍ഹമാണ്.

Also Read: അരുമ പക്ഷികളുടെ ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ

മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ തെരുവു നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ വ്യാപകമായി നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാതൃകാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളിലെ വംശവര്‍ദ്ധനവ് തടയാനുള്ള ശസ്ത്രക്രിയയ്ക്ക് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സാമ്പത്തിക സഹായം അനുവദിച്ചു വരുന്നു. എന്നാല്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്നത് സന്നദ്ധ സംഘടനകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുവാനാണ് മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി തെരുവു നായക്കളെ മൃഗാശുപത്രിയിലെത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറാണെന്ന് കേന്ദ്ര മൃഗക്ഷേമ ബര്‍ഡ് അവകാശപ്പെടുനപോള്‍ കേരളത്തില്‍ സന്നദ്ധ സംഘടനകളുടെ സേവനം ലഭിക്കാതത വസ്തുത നിലനില്‍ക്കുന്നു.

Loading...

മാത്രമല്ല കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ജന്തു ജനന നിയന്ത്രണ നിയമങ്ങള്‍ (Animal
Birth Control Rules, 2001, ABC) അനുസരിച്ച് ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സിക്കാനും പരിചരണത്തിനു അവയെ മൃഗാശുപത്രിയില്‍ പാര്‍പ്പിച്ച് ശുശ്രൂഷിക്കണമെന്നും നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ മൃഗാശുപത്രികളില്‍ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം നിലവിലില്ല. അതിനാല്‍ തെരുവു നായ്ക്കളിലെ വംശവര്‍ദ്ധനവ് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അപ്രായോഗികമാണ്. എന്നാല്‍ ജില്ലാതലത്തിലുള്ള SPCA (ജന്തുദ്രോഹ നിവാരണ സൊസൈറ്റി), സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. പേവിഷബാധ ഒരു സാമൂഹിക വിപത്തായി കണ്ട് പൊതുജനാരോഗ്യ സംരക്ഷണത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. സന്നദ്ധ സംഘടനകളുടെ കൂട്ടായ സഹകരണം ലഭിച്ചാല്‍ മാത്രമെ ABC പദ്ധതി Animal Birth Control program നടപ്പിലാക്കാന്‍ സാധിക്കൂ.

കേരളത്തില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ ഏല്ലാം തെരുവു നായ്ക്കളല്ല. ഉടമസ്ഥനുള്ള വളര്‍ത്തു നായ്ക്കളും ഇതില്‍പെടും. ഇവയില്‍ ചില നായ്ക്കള്‍ അയല്‍പക്കത്തെ വീടുകളിലെത്താറുണ്ട്. ഇവയെ Neighborhood dogs എന്നു വിളിക്കുന്നു. മറ്റു ചിലത് colony dogs ആണ്, ചിലത് community dogs ആണ്. ഇവ കോളനിയിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തിലും എലികളെ കൊന്നൊടുക്കി പ്ലേഗ് രോഗനിയന്ത്രണത്തിലും പ്രധാന പങ്കുവഹിക്കുന്നു.

പേവിഷബാധ നിയന്ത്രിക്കാന്‍

വളര്‍ത്തു നായ്ക്കള്‍, പൂച്ച എന്നിവയെ പേവിഷബാധയ്‌ക്കെതിരായി കുത്തിവെപ്പിക്കണം. ആദ്യകുത്തിവെപ്പ് 3ാമത്തെ മാസത്തില്‍ നടത്തണം. ഒരു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസും വര്‍ഷംതോറും തുടര്‍ കുത്തിവയ്പ്പും നല്‍കേണ്ടതാണ്. വളര്‍ത്തു നായ്ക്കളെ അലഞ്ഞു തിരിയാന്‍ വിടരുത്. തെരുവു നായ്ക്കളുമായി സമ്പര്‍ക്കത്തില്‍ വരാത്ത രീതിയില്‍ വളര്‍ത്തു നായ്ക്കളെ പരിരക്ഷിക്ണം. പേവിഷബാധ നിയന്ത്രണത്തെക്കുറിച്ച് പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. വളര്‍ത്തു പൂച്ചകളെയും പേവിഷബാധയ്‌ക്കെതിരായി കുത്തിവെപ്പിക്കേണ്ടതാണ്. വന്യമൃഗങ്ങളിലൂടെ പേവിഷബാധയക്ക് സാധ്യതയുള്ളതിനാല്‍ വിദേശ രാജ്യങ്ങളില്‍ അനുവര്‍ത്തിക്കുന്നതുപലെ തീറ്റയിലൂടെ നല്‍കാവുന്ന Oral Bait Vaccine നല്‍കാം.

Also Read: “ഇന്നത്തെ കിടാവ് നാളത്തെ കാമധേനു:” കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലന മാർഗങ്ങൾ

ഡോ. ദീപക് ചന്ദ്രന്‍

റിസര്‍ച്ച് അസിസ്റ്റന്റ് യൂണിവേഴ്‌സിറ്റി ഗോട്ട് ആന്റ് ഷീപ്പ് ഫാം കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി ഫോണ്‍ : 9400723398