കൊടുംചൂടിൽ പൊരിഞ്ഞ് ജാതി കർഷകർ; കൃഷി ഉണക്ക് ഭീഷണിയുടെ നിഴലിൽ

വേനല്‍ കനത്തതോടെ കൊടുംചൂടിൽ പൊരിയുകയാണ് ഇടുക്കി ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖ ജാതിക്കൃഷി മേഖലകളിലെ കർഷകർ. നേരിയ വേനൽ മഴ ലഭിച്ചെങ്കിലും ജാതിയും റബ്ബറുമടക്കമുള്ള തൈകള്‍ ചൂടു മൂലം കരിഞ്ഞുണങ്ങി തുടങ്ങിയതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. കേരളത്തിൽ അടുത്തിടെ ജാതിക്കൃഷിയ്ക്ക് ലഭിച്ച പ്രചാരവും റബ്ബറിന്റെ വിലയിടിവും കാരണം മരങ്ങള്‍ മുറിച്ചുനീക്കി ജാതിക്കൃഷി ആരംഭിച്ച കര്‍ഷകരാണ് പ്രതിസന്ധിയിലായത്.

[amazon_link asins=’B076JG11DD’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’13eb767a-2472-11e8-a5fb-791bc5945f4c’]

മറ്റ് വിളകളെക്കാള്‍ കൂടുതല്‍ വെള്ളം ആവശ്യമുള്ളതിനാല്‍ വേനല്‍ക്കാലത്ത് ജാതിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. ചെടിയുടെ ചുവട് തണുപ്പിക്കാന്‍ പച്ചിലയും വാഴക്കച്ചിയും പിണ്ടിയും ഉപയോഗിച്ച് പ്രത്യേകം പരിചരണം നല്‍കിയിട്ടും തൈകള്‍ ചുവടെ ഉണങ്ങുകയാണെന്ന് കർഷകർ പറയുന്നു. അഞ്ഞൂറ് രൂപ മുതല്‍ മുകളിലേക്കാണ് നഴ്‌സറികളില്‍നിന്ന് വാങ്ങുന്ന മുന്തിയ ഇനം തൈകളുടെ വില. അതോടൊപ്പം പണിക്കൂലിയും മറ്റു ചെലവുകളുമായി ലക്ഷങ്ങള്‍ െചലവഴിച്ച കര്‍ഷകരെ കൊടുംചൂട് കൂടുതൽ ആശങ്കയിലേക്ക് തള്ളിവിടുകയാണ്.