വഴുതനയ്ക്ക് വിപണിയിൽ കഷ്ടകാലം തുടരുന്നു; വിളവ് നശിപ്പിച്ച് കർഷകർ

ഉല്പാദനം പരിധിവിട്ടതോടെ വിപണിയിൽ വഴുതന കുന്നുകൂടിയതാണ് മൊത്തവില കുത്തനെ ഇടിയാൻ കാരണമായത്. Nashik Agriculture Produce Market Committee (APMC) യുടെ കണക്കനുസരിച്ച് കഴിഞ്ഞയാഴ്ച വഴുതനയുടെ മൊത്തവില 53% ഇടിഞ്ഞ് കിലോക്ക് 6 രൂപ എന്ന നിലയിൽ എത്തിയിരുന്നു. വിലയിടിവ് ഈ രീതിയിൽ തുടർന്നാൽ ചരക്കുകൾ വിപണിയിൽ എത്തിക്കാൻ ചെലവായ കാശുപോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.

ഈ വർഷം ആദ്യം കിലോക്ക് 25 രൂപയായിരുന്ന വഴുതിനയാണ് ഫെബ്രുവരി അവസാനത്തോടെ കിലോക്ക് 6 രൂപയെന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. വിളവ് വൻതോതിൽ വർധിച്ചതോടെ വഴുതിനക്കൊപ്പം തക്കാളി പോലുള്ള പച്ചക്കറികൾക്കും കഷ്ടകാലം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

[amazon_link asins=’B014I3YT9M’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’d43111af-2471-11e8-ae86-7b8dda147f76′]

തമിഴ്നാട്ടിലെ കൃഷ്ണഗിരി ഉൾപ്പെടെയുള്ള വിപണികളിലാകട്ടെ 60 കിലോവരുന്ന ഒരു ചാക്ക് വഴുതനയ്ക്ക് മൊത്തവിപണിയില്‍ കിട്ടുന്ന വില പരമാവധി 65 രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതായത് ഒരുകിലോ വഴുതനയ്ക്ക് കഷ്ടിച്ച് ഒന്നര, രണ്ടുരൂപയേ കിട്ടൂ എന്ന അവസ്ഥ. ഇതോടെ ഇത്തവണ വിളവെടുക്കേണ്ടതില്ല എന്ന കടുത്ത തീരുമാനത്തിലാണ് ചില കർഷകർ. ക്വാളിഫ്ലവർ ഉൾപ്പെടെയുള്ള പച്ചക്കറികൾക്കും വിലയിടിഞ്ഞതോടെ ചിലർ വിളഞ്ഞ് കിടുക്കുന്ന കൃഷിസ്ഥലം ഉഴുതുമറിക്കുകയും ചെയ്തു.

ഇക്കൊല്ലം പ്രതീക്ഷച്ചതിൽ കൂടുതൽ മഴ ലഭിച്ചതും പലരും കണികാ ജലസേചനം സ്വീകരിച്ചതും വിളവ് കൂടാൻ കാരണമായി. എന്നാൽ ഈ വിളവിനനുസരിച്ച് ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുന്ന സംവിധാനം കാര്യക്ഷമം അല്ലാത്തതാണ് കർഷകർക്ക് ഇരുട്ടടിയായത്. വിപണി പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണാതെ ഈ ദുരവസ്ഥയില്‍നിന്ന് കരകയറാൻ കഴിയില്ലെന്ന് കർഷകർ ഏകസ്വരത്തിൽ പറയുന്നു