വീണ്ടും കര്‍ഷക ആത്മഹത്യ: പഞ്ചാബില്‍ പ്രതിഷേധസമരത്തിനിടെ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

കേന്ദ്രസര്‍ക്കാല്‍ ലോകസഭയില്‍ പാസാക്കിയ ഫാം ബില്ലിനെതിരെ പഞ്ചാബിലെ മുക്ത്സര്‍ ജില്ലയിലെ ബാദലില്‍ നടക്കുന്ന സമരത്തിനിടെയാണ് 70 കാരനായ പ്രീതം സംഗ് എന്ന കര്‍ഷകന്‍ ഇന്നലെ (സെപ്റ്റംബര്‍ 18) വിഷം കഴിച്ചത്. മാനസ ജില്ലയിലെ അക്കന്‍വാലി സ്വദേശിയാണ് പ്രീതം സിംഗ്. ഭാരതീയ കിസാന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തില്‍ ഈ മാസം 15 മുതല്‍ സിംഗ് പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ആത്മാഹത്യയുടെ മുഖ്യകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രീതം സിംഗിന് ധാരാളം കടബാധ്യതകള്‍ ഉള്ളതായി സംഘടനാവൃത്തങ്ങള്‍ വ്യക്തമാക്കി.

ശക്തമായ പ്രതിപക്ഷ-കര്‍ഷക പ്രതിഷേധത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചത്. കര്‍ഷകര്‍ക്ക് എ പി എ സി ചന്തകള്‍ക്ക് പുറത്ത് ഏജന്റുമാരുമായി നേരിട്ടിടപട്ട് തങ്ങളുടെ കാര്‍ഷികോത്പന്നങ്ങള്‍ വിപണനം ചെയ്യാം എന്ന ബില്‍ വ്യവസ്ഥയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ഇത് സ്വകാര്യ കോര്‍പ്പറേഷനുകള്‍ക്ക് ലാഭം കൊയ്യാനും കര്‍ഷകര്‍ക്ക് താങ്ങുവിലെ നല്‍കാതരിക്കാനുമുള്ള വഴിയാണെന്നുമാണ് പ്രതിപക്ഷവും കര്‍ഷക സംഘടനകളും പ്രതികരിച്ചത്. ഈ വിഷയത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിയായ ഹര്‍സിമ്രത് കൗർ ബാദല്‍ സെപ്റ്റംബര്‍ 18ാം തീയതി രാജിവെച്ചിരുന്നു.

Also Read: തിരിച്ചടയ്ക്കാത്ത കർഷക വായ്പകളും എഴുതിത്തള്ളിയ കർഷക സ്വപ്നങ്ങളും;  ഒരു ചരിത്ര രേഖ